പെരുവഴിയമ്പലം
അമ്മൻകോവിലിൽ ഉത്സവം ഒടുക്കത്തെ യാമം പകർന്നപ്പോൾ വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ റൌഡിയായ പ്രഭാകരൻപിള്ളയെ കുത്തിക്കൊന്നു. ഉത്സവപ്പറമ്പിൽനിന്നു് എല്ലാവരും ഓടിയെത്തുമ്പോഴേക്കും രാമൻ അവിടംവിട്ടിരുന്നു. കാൽവെയ്പുകളുടെ അകലത്തിൽമാത്രം മനസ്സുതൊടുത്തു് അവൻ മുന്നോട്ടു മുന്നോട്ടു് ഓടിക്കൊണ്ടേയിരുന്നു...
എന്നും കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന, മുൻകൂട്ടി തിരിച്ചറിയാനാകാത്ത ജീവിതമെന്ന സമസ്യ ഒരു പറ്റം ഗ്രാമീണമനുഷ്യരുടെ കഥയിലൂടെ അനശ്വരമായി ആവിഷ്കരിക്കുന്ന നോവൽ.
- Login to post comments











