പ്ലാവിലകൾ സ്വപ്നം കാണുന്ന പാത്തുമ്മ

First published: 
2002
Booking count: 
0

വാക്കുകൾ മയൂരനർത്തനം ചെയ്യുന്ന അനുഭവങ്ങളുടെ തർജ്ജമയാണു് ഈ പുസ്തകം. അറബിക്കഥകളുടെ ഉല്ലാസത്തെ മരുഭൂവാസത്തിന്റെ ഭാരംകൊണ്ടളന്നു് തീർച്ചപ്പെടുത്തിയ പ്രവാസിക്കുറിപ്പുകൾ. അമ്മ വാങ്ങിച്ചുവച്ച കന്യാരഹസ്യത്തിന്റെ ഉറപ്പുകൾ ദ്രവിച്ചുപോയിരിക്കുന്നുവെന്നു് വേദനിച്ചെഴുതിയ മകൾ ലോകത്തിന്റെ ഒരു തുറന്നുവരവാകുന്നു. ഒട്ടകം മണൽക്കുഴിയിൽനിന്നു കരകയറ്റിയ മനുഷ്യന്റെ സ്വയം സമർപ്പണം ഏതിനും മീതെയുള്ള സ്വന്തം തൃപ്തിയുടെ അഭിലാഷമാകുന്നു. ഇതിലെ ശീർഷകങ്ങൾ സംസാരിക്കുന്നതു് അസത്യമല്ല. കൈവെള്ളമേൽ കൈയമർത്തി വാങ്ങുന്ന നേർമൊഴികളാണു്.